പഴയ ഡയറിയിൽ നിന്ന് കിട്ടിയത്
അന്നാദ്യമായറിവിൻ തീരത്തേ-
ക്കാർത്തുല്ലസിച്ചെത്തുമ്പോഴേക്കും
പുറത്ത് പൂമഴ പെയ്തിരുന്നു...
പുത്തൻ പുള്ളിക്കുടയെ പുളകമണിയിച്ച
മഴയെ മനമേറെ മാനംനോക്കി
സ്തുതിച്ചിരുന്നു...
ഓവിൻചാലിലൂടെയൊഴുകി-
യെത്തുന്ന മഴവെള്ളം നോക്കിയേറെ
കിന്നാരം പറഞ്ഞിരുന്നു...
ഓടിൻ മുകളിലൂടെയൂറിവരുന്നോ-
ളങ്ങളോരോന്നും, വരാന്തയിൽ
മിഴിച്ചിരുന്നെന്നെ നനച്ചിരുന്നു...
സ്കൂളിനോരത്തുള്ളംഗൻവാടിയിൽനിന്ന്,
കിനാകണ്ടിരുന്ന സാമ്രാജ്യമന്നെൻ
കൊച്ചുകൈകുമ്പിളിലായിരുന്നു...
ഓർമ്മകളോളങ്ങളായുർന്നപ്പോളാ
ഗാന്ധിയൻ ഹെഡ്മാഷ്-പാദരക്ഷ
ധരിക്കാത്ത 'മീശ' മുന്നിലെത്തിയിരുന്നു...
കൂടെയാർത്തു വിളിച്ചിരുന്ന
കൂട്ടരെ നോക്കി പാവമാം
ഞാനന്ന്, തരിച്ചിരുന്നു...
പോയിടുന്നതെൻവാപ്പ
യാത്രചോദിച്ചപ്പോളറിയാതെ
മിഴി നിറഞ്ഞിരുന്നു...
അന്നുച്ചയ്ക്ക് വിട്ട സ്കൂളിൽ
നിന്ന് വന്നയുടനെ വീട്ടിലുമ്മയെ
കെട്ടിപ്പിടിച്ചു കരഞ്ഞിരുന്നു...
ഒടുവിലോർത്തത് സമർത്ഥ-
നല്ലെങ്കിലും മിടുക്കന്റെ മുന്നിൽ
ജയിച്ചയക്ഷരം 'ഋ'
തോടിന്നരികിൽ കണ്ടുഭയന്ന
ഞണ്ടിനെപ്പോലെ
ഭീതി സൃഷ്ടിച്ചിരുന്നു...
കൊള്ളാലോ കവിത
ReplyDeleteThank u
DeleteSuper
ReplyDeleteThanks
ReplyDelete